Thursday, December 18, 2008

എം ആര്‍ മുരളിക്കും കൂട്ടര്‍ക്കും നന്ദി

എം ആര്‍ മുരളിക്കും കൂട്ടര്‍ക്കും അഭിവാദ്യങ്ങള്‍.

അഭിനന്ദനങ്ങള്‍‍ക്കൊപ്പം ഇത്തിരി നന്ദിയും. കാരണം ഇത്തരം വീഴ്ചകളില്‍ നിന്ന് ചിലപ്പോള്‍ സി.പി.എം പാഠം പഠിച്ചാല്‍ അത് നല്ലതിനായി വരും. അതല്ല, ഇനിയും പഠിക്കുന്നില്ലെങ്കില്‍ ഇതു പോലെ പല ഷൊര്‍ണ്ണൂര്‍ ആവര്‍ത്തിക്കും. അങ്ങനെ അടുത്ത പ്രാവശ്യം കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമായി കിട്ടും.

പലപ്പോഴും പീണറായിയുടെ ഏകാധിപത്യ പ്രവണതയാണ് സി.പി എമ്മിന് എതിരായി വരുന്നത് എന്ന് തോന്നുന്നു. കേഡര്‍ സ്വഭാവമാണ് എന്ന് പറഞ്ഞ് ആരെയും എപ്പോഴും പുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയല്ലേ.

ഇന്നിതാ കോട്ടയത്തും വി.എസ് പക്ഷക്കാരനെ മാറ്റി സ്വന്തം ആളെ പ്രതിഷ്ടിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ പുറത്തായ ചിലര്‍ സി.പി.ഐ-യില്‍ ചേര്‍ന്നു കഴിഞ്ഞു. കോട്ടയത്തും ഇനി ഷൊര്‍ണ്ണൂരുകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രമിക്കണം.

ഈ വരുന്ന ഇലക്ഷന് കോട്ടയത്ത് സുരേഷ് കുറുപ്പിന് സീറ്റ് കിട്ടില്ല എന്ന് പോലും ശ്രുതി കേള്‍ക്കുന്നു. ഒരു പക്ഷക്കാരനാണ് എന്നത് വച്ച് കഴിവുള്ള ഒരാള്‍ക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ അത് പാര്‍ട്ടി ഭാരവാഹികള്‍ക്ക് ദഹിക്കുമെങ്കിലും എന്നെപ്പോലെയുള്ള സാധാരണ ജനങ്ങള്‍ക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാനാവില്ല എന്ന സത്യം നേതൃത്വം മനസ്സിലാക്കിയാല്‍ നന്ന്. ഷൊര്‍ണ്ണൂരില്‍ സംഭവിച്ചത് മറ്റൊന്നല്ല. വര്‍ഷങ്ങളായി ഷൊര്‍ണ്ണൂരുകാര്‍ക്ക് അടുത്തറിയാവുന്ന മുരളിയേട്ടനെ പുറത്താക്കിയപ്പോള്‍ സാധാരണക്കാരില്‍ പലര്‍ക്കും അത് ഇഷ്ടമായില്ല. അതാണ് ഇന്നലെ കണ്ട ഫലം അവിടെ ഉണ്ടാകാന്‍ കാരണം. പാര്‍ട്ടി അടിത്തട്ടിലുള്ളവരെ മറന്നതിനുള്ള ശിക്ഷ. അവരാണ് ഇപ്പോഴും ഭൂരിപക്ഷം എന്ന് മറക്കാന്‍ പാടില്ല.

പാലക്കാട് ശശി തരൂര്‍ എന്നൊരു 'അന്താരാഷ്ട്ര ഫിഗര്‍' കോണ്‍ഗ്രസിന് വേണ്ടി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഉറപ്പിക്കാവുന്ന ഒരു വിജയം, ഉള്‍പ്പോരിന്റെ പേരില്‍ കൈവിട്ടു കളയാതെ പാര്‍ട്ടി അണികളെ ഒന്നിച്ചു നിര്‍ത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ഷൊര്‍ണ്ണൂരില്‍ സംഭവിച്ചത് ആവര്‍ത്തിക്കുകയും ശശി തരൂര്‍ ലോക്‌സഭയില്‍ ഇരിക്കുകയും ചെയ്യും.

ഇരു പക്ഷങ്ങളിലും പെടാത്ത ഒരു വിശാല ഇടതുപക്ഷചിന്താഗതിക്കാരന്‍ എന്ന നിലയില്‍ മനസ്സില്‍ തോന്നിയത് ഇത്രയും എഴുതി എന്നേയുള്ളൂ.

4 comments:

മൃദുല്‍രാജ് said...

എം ആര്‍ മുരളിക്കും കൂട്ടര്‍ക്കും അഭിവാദ്യങ്ങള്‍.

അഭിനന്ദനങ്ങള്‍‍ക്കൊപ്പം ഇത്തിരി നന്ദിയും. കാരണം ഇത്തരം വീഴ്ചകളില്‍ നിന്ന് ചിലപ്പോള്‍ സി.പി.എം പാഠം പഠിച്ചാല്‍ അത് നല്ലതിനായി വരും. അതല്ല, ഇനിയും പഠിക്കുന്നില്ലെങ്കില്‍ ഇതു പോലെ പല ഷൊര്‍ണ്ണൂര്‍ ആവര്‍ത്തിക്കും. അങ്ങനെ അടുത്ത പ്രാവശ്യം കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമായി കിട്ടും.

പലപ്പോഴും പീണറായിയുടെ ഏകാധിപത്യ പ്രവണതയാണ് സി.പി എമ്മിന് എതിരായി വരുന്നത് എന്ന് തോന്നുന്നു. കേഡര്‍ സ്വഭാവമാണ് എന്ന് പറഞ്ഞ് ആരെയും എപ്പോഴും പുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയല്ലേ.

ഇന്നിതാ കോട്ടയത്തും വി.എസ് പക്ഷക്കാരനെ മാറ്റി സ്വന്തം ആളെ പ്രതിഷ്ടിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ പുറത്തായ ചിലര്‍ സി.പി.ഐ-യില്‍ ചേര്‍ന്നു കഴിഞ്ഞു. കോട്ടയത്തും ഇനി ഷൊര്‍ണ്ണൂരുകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രമിക്കണം.

മറുപക്ഷം said...

മുരളിക്കും സംഘത്ത്റ്റിനും അഭിവാദ്യങ്ങൾ..ഇത് കേരളത്തിൽ മൊത്തം ഒരു തരംഗം ആകട്ടെ.


മുരളിയും സംഘവും എറിഞ്ഞ ചെരിപ്പ് ശരിക്കു കൊണ്ടു.ആ ഏറിനു ആക്കം കൂട്ടിയതു സാധാരണക്കാരന്റെ പിണറായി വിരുദ്ധ വികാരവും. ധർഷ്ട്യവും കുതന്ത്രവും കൊണ്ട് എത്രനാൾ മുന്നോട്ടുപോകും എന്ന് കാണാം.

വെട്ടിനിരത്തി വെട്ടിനിരത്തി അവസാനാം ജനമില്ലാത്ത പാർടി ആയി മാറും.ബി.ജെ.പിയെ പോലെ.നേതാക്കന്മാർ ഉണ്ട് അണികൾ ഇല്ല. അണികളും ജനങ്ങളും ഇല്ല്എങ്കിൽ പിന്നെ നേതാക്കന്മാർക്ക് വരും തിരഞ്ഞെടുപ്പിൽ വോട്ടുമറിച്ച് വിറ്റ് ജീവിക്കാമല്ലോ എന്നാകുമോ ഇവർ ചിന്തിക്കുന്നത്.?

വിപണനാത്മക ബൌധീകവാദികൾ ആണല്ലോ ഇന്ന് പാർടിക്ക് ആവശ്യം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അഭിവാദ്യങ്ങള്‍. ഇതില്‍ നിന്നും പാര്‍ട്ടി ഒന്നും പഠിക്കില്ല. കൂടുതല്‍ ഷൊറ്ണ്ണൂരും ഒഞ്ചിയവും നാട്ടികയും ഉണ്ടാകാന്‍ ഇത് സഹായിക്കും. അത്ര തന്നെ.

Unknown said...

മുരളിക്കും സംഘത്ത്റ്റിനും അഭിവാദ്യങ്ങൾ..ഇത് കേരളത്തിൽ മൊത്തം ഒരു തരംഗം ആകട്ടെ.

മോഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍